14/12/2024
JESUS CHRIST ❤️ LOVES YOU
"ഞങ്ങൾക്കെന്തു കിട്ടും"
ഇന്ന് എല്ലാവരുടേയും സ്നേഹം എന്ത് കിട്ടും എന്നതിനെ ആശ്രയിച്ചാണ്.. പത്രൊസ് ഒരിക്കൽ ഇതേ ചോദ്യം യേശുവിനോട് ചോദിച്ചു.
" ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു"
മത്തായി 19:27
കടലിൽ രാത്രി മുഴുവനും മീൻപിടിക്കാൻ അദ്ധ്വാനിച്ചിട്ടും യാതൊന്നും ലഭിക്കാതെ വന്നപ്പോൾ ശീമോനും മറ്റുള്ളവരും പടകു കരെക്കു അടുപ്പിച്ച് വല കഴുകുകയായിരുന്നു.
ആ പടകുകളിൽ ശിമോനുള്ളതായ ഒന്നിൽ യേശു കയറി. അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.സംസാരിച്ചു തീർന്നപ്പോൾ യേശു ശീമോനോടു:
ആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവാൻ പറഞ്ഞു.
യേശു പറഞ്ഞപ്രകാരം അവർ വലയിറക്കി.
അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. ശീമോനും കൂട്ടരും സംഭ്രമിച്ചു. പിന്നീട് യേശു ശീമോനാടായി പറഞ്ഞു.
“ഭയപ്പെടേണ്ടാ ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും”
ലൂക്കൊസ് 5:10
അതുകേട്ടപ്പോൾ
ശീമോനും കൂട്ടരും മീൻ നിറയെയുള്ള പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു. ഇങ്ങനെ അനുഗമിച്ച പത്രൊസ് ഒരിക്കൽ യേശുവിനോടു
ചോദിച്ച ചോദ്യമാണ് മേൽ ഉദ്ധരിച്ചത്. ഞങ്ങൾക്കെന്ത് കിട്ടും?
കർത്താവിനുവേണ്ടി നാം
പണമോ,ധനമോ സമയമോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ
അതിന് തക്ക പ്രതിഫലം തരുന്നവനാണ് ദൈവം.
പത്രൊസ് സകലവും വിട്ട്
ദൈവത്തെ അനുഗമിച്ചവനാണ്. പത്രൊസിന് എന്താണ് തിരികെ ലഭിച്ചത്? പത്രൊസ് മനുഷ്യരെ പിടിക്കുന്നവനായി.
മാത്രമല്ല അടിസ്ഥാന പാറയാകുന്ന യേശു
പത്രൊസിനോട് നീ പാറയാകുന്നു എന്നു
പറഞ്ഞു. മാത്രമല്ല സ്വർഗ്ഗത്തിന്റെ താക്കോലും നൽകി.
" നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു"
മത്തായി16:18,19
ഞങ്ങൾക്ക് എന്ത് കിട്ടും
എന്ന ചോദ്യത്തിന് ഉത്തരം പത്രൊസിന് ലഭിച്ചു. പത്രൊസിന് താബോർ മലയിൽ ദൈവത്തിന്റെ മഹത്വം ദർശിക്കുവാൻ കഴിഞ്ഞു.
യേശുവിൽ നിന്നും എന്ത് കിട്ടും എന്ന് ചോദിച്ച പത്രൊസിന് ഒരു കാര്യം
മനസിലായി, യേശു നമ്മെ
ജീവിതാന്ത്യം വരെ കരുതുന്നവനാണ് എന്ന്.
അതുകൊണ്ട് പത്രൊസ് തൻ്റെ ലേഖനത്തിൽ ഇങ്ങനെ എഴുതി.
"അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ"
1പത്രൊസ് 5:7
നമ്മുടെ സ്വന്തം തലയിലെ മുടിയുടെ എണ്ണം നമുക്കറിയുമോ. എന്നാൽ
അത് നമ്മുടെ ദൈവത്തിനറിയാം.
നമ്മുടെ ഹ്യദയവിചാരങ്ങൾ അറിയാം. നമ്മുടെ ആയുസിൻ്റെ നീളമറിയാം.
ഈ ലോകത്തിലെ സകല പക്ഷികളേയും പോറ്റുവാനറിയാം. അവിടന്ന് സകലരേയും കരുതുന്നവൻ.
ഇന്ന് പലരും ആവലാതിപ്പെടാറുണ്ട്.
ഞാൻ ഇത്രനാൾ ദൈവത്തെ സേവിച്ച് നടന്നിട്ട് ദൈവം തന്ന പ്രതിഫലം ഈ കഷ്ടതയും വേദനയും അല്ലേ എന്ന്. എന്നാൽ
സ്വർഗ്ഗത്തിലെ ദൈവത്തിന് ഒരു മറുപടിയുണ്ട്.നാം ചോദിക്കാത്തത് പോലും തരുന്നവനാണ് ദൈവം.
ഒരിക്കൽ ദ്വിദ്രഹ്മപ്പണം
വാങ്ങുന്നവർ
പത്രൊസിനോട്
"നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ" എന്നു ചോദിച്ചു.യേശു പത്രൊസിനോട്
പറഞ്ഞു.
"എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു പറഞ്ഞു" മത്തായി 17:27
യേശു കൊടുത്തത് പത്രൊസിനും യേശുവിനും വേണ്ടി
ചതുർദ്രഹ്മപ്പണം. നാം ചോദിക്കുന്നതിലും നിനക്കുന്നതിലും അധികമായി ദൈവം ചെയ്തു തരുന്നു.
കർത്താവിന്റെ വഴികൾ
കാറ്റിലും കൊടുങ്കാറ്റിലും
ഉണ്ട്. പെട്ടകത്തിൽ സുരക്ഷിതരായിരുന്ന
നോഹയെയും കുടുംബത്തേയും കരക്കടിപ്പിച്ചത് കാറ്റായിരുന്നു.
യിസ്രായേലിന് ദൈവം കാടപക്ഷികളെ നൽകിയത് കാറ്റടിപ്പിച്ചാണ്.
എന്ത് കിട്ടും എന്ന ചോദ്യത്തിന് നടുക്കടലിൽ
നീ മുങ്ങുമ്പോൾ കരം തരുന്നവനാണ് ദൈവം എന്നതാണ് ഉത്തരം. പത്രൊസ് കടലിൽ മുങ്ങുവാൻ തുടങ്ങിയപ്പോൾ യേശു കരം നൽകി അവനെ പിടിച്ചു കയറ്റി. മറ്റുള്ളവരെല്ലാം അവഗണിച്ചു പോകുമ്പോൾ "ഞാനില്ലേ
ചാരെ" എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നവനാണ്
നമ്മുടെ ദൈവം. അവൻ ഹിസ്കീയാവിൻ്റെ ആയുസ്സിനെ പതിനഞ്ച്
സംവത്സരം നീട്ടി കൊടുത്തവനാണ്.
നിരാശയിൽ
ആണ്ടുപോയ ഏലീയാവിനെ നിനക്ക്
ദൂരയാത്ര ചെയ്യുവാനുണ്ട്
എന്ന് പറഞ്ഞ് മടക്കികൊണ്ട്
വന്നവനാണ്.അഞ്ചപ്പവും
രണ്ടു മീനും കൊണ്ട് വിശന്നിരിക്കുന്നവർക്ക്
ത്യപ്തി വരുത്തിയവനാണ്.
അബ്രാഹാം
യാഗവേദിയിലേക്ക്
പോയപ്പോൾ യാഗമ്യഗത്തെ നൽകി കരുതിയവനാണ്.
ദൈവം സകലവും അറിയുന്നു. ഒന്നും അവന് മറവായിരിക്കുന്നില്ല. എന്ത് കിട്ടും എന്ന ചോദ്യത്തിന് ഉത്തരം നമുക്ക് ദൈവത്തിൽ നിന്നും സകലതും ലഭിക്കുന്നു എന്ന് തന്നെയാണ്. ദൈവം നമുക്ക് പരിശുദ്ധാത്മാവെന്ന
മഹത്തായ ദാനം തരുന്നു.
ഈ ശക്തി സകലത്തിനും
നമ്മെ പ്രാപ്തരാക്കുന്നു.
ഈ ശക്തി ദുഷ്ടപിശാചിനോട് പോരാടുവാൻ നമുക്ക് ശക്തി നൽകുന്നു. ഈ ശക്തി പരീക്ഷകളിലും,
കഷ്ടങ്ങളിലും
വീണുപോകാതെ നിൽക്കുവാൻ ധൈര്യം
നൽകുന്നു. കാരാഗ്യഹത്തിൽ സുഖമായി കിടന്നുറങ്ങാൻ പത്രൊസിനു ഈ ശക്തി
തുണയായി. യേശുവിന്റെ കാൽപാദങ്ങൾ ചുംബിക്കുവാൻ തക്കവണ്ണം തലകീഴെ
ക്രൂശിൽ തറച്ച് രക്തസാക്ഷി മരണം പ്രാപിക്കുവാൻ പത്രൊസിനെ ശക്തമാക്കിയതും ഈ ശക്തി തന്നെ.
ഞങ്ങൾക്കെന്ത് കിട്ടും എന്ന ചോദ്യത്തിന് ഒരു ഉത്തരം കൂടി വചനം തരുന്നു. ആ ചോദ്യം ചോദിച്ച പത്രൊസ് തന്നെ
അതിനുത്തരം നൽകുന്നു.
"എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും"
1 പത്രൊസ് 5:4
നമ്മുടെ കർത്താവു ക്ഷമിക്കുന്നതിനെ പറ്റി പത്രോസിനോട് പറഞ്ഞത് ഏഴു എഴുപതു വട്ടം എന്നുള്ളത് ഏഴു ഗുണം എഴുപതു വട്ടം എന്നു ആയിരിക്കത്തില്ല,അത് ഏഴു raised to എഴുപതു വട്ടം എന്നു ആയിരിക്കും,എന്തന്നാൽ infinite എന്ന അർത്ഥം തന്നെ,
നാം ക്ഷമിക്കുവാൻ ലഭിക്കുന്ന സാഹചര്യങ്ങൾ ഈ വചനത്തിന്റെ പൂർണ gavuravathil എടുക്കണം.തെറ്റ് പറ്റാത്ത മനുക്ഷ്യർ ഇല്ല, ദാവീതും ശലോമോനും തമ്മിൽ താരതമ്യം ചെയ്യുക,ദാവീദ് യഹോവയുടെ മുന്നിൽ നെടുമ്പാടു വീണു,അത് അൻപത്തൊന്നാം സങ്കീർത്തനം വായിക്കുമ്പോൾ നമുക്ക് മനസിലാകും.പ്രതികാരം നമ്മുടെ കർത്താവിനു വിടുക.
അതിനാൽ ദൈവീകമായ
പ്രവർത്തനങ്ങൾക്ക് തക്ക പ്രതിഫലം ഉണ്ട്. കർത്താവ് വാഗ്ദത്തം ചെയ്ത ആ
നിത്യതേജസിനായി
കാത്തിരിക്കാം.
GOD bless u abundantly